ജി. എസ്. ഖാപാർഡെഗണേഷ് ശ്രീകൃഷ്ണ ഖാപാർഡെ (ഓഗസ്റ്റ് 27, 1854 - ജൂലൈ 1, 1938) ഇന്ത്യൻ അഭിഭാഷകൻ, പണ്ഡിതൻ, രാഷ്ട്രീയ പ്രവർത്തകൻ, ഷിർദ്ദി സായി ബാബയുടെയും സന്യാസി ഗജാനൻ മഹാരാജിന്റെ ഭക്തനും ആയിരുന്നു.[1][2][3][4] ബെരാറിൽ ഇൻഗ്രോലിയിൽ ജനിച്ച ഖാപ്പാർഡെ നിയമം പഠിക്കുവാൻ ആരംഭിക്കുന്നതിനു മുൻപ് സംസ്കൃതവും ഇംഗ്ലീഷ് സാഹിത്യവും പഠിച്ചു.1884- ൽ എൽ.എൽ.ബി ബിരുദം നേടി. അത് ഗവൺമെന്റിന്റെ സേവനത്തിലേക്ക് നയിച്ചു.1885 നും 1890 നും ഇടയ്ക്ക് ബെർസറിൽ അദ്ദേഹം മുൻസിഫും, മുൻസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണറുമായിരുന്നു. ബാലഗംഗാധര തിലകനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിച്ചു. 1890-ൽ അമരാവതിയിൽ സ്വന്തമായി നിയമപ്രവർത്തനം ആരംഭിക്കാൻ സേവനത്തിൽ നിന്നും രാജിവച്ചു. 1897 -ൽ അമരാവതി കോൺഗ്രസിലെ റിസപ്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഖാപാർഡെ.[1][4] 1906 ൽ കൊൽക്കത്തയിലെ കോൺഗ്രസ്സിന്റെ ശിവാജി ഉത്സവത്തിൽ തിലകോടൊപ്പം അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്ര പാൽ എന്നിവരുടെ നേതൃത്വത്തിൽ ലാൽ ബൽ-പാൽ ത്രികോണ സംഘത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സിന്റെ 'തീവ്രവാദ ക്യാമ്പുമായി' ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. അവലംബം
ബാഹ്യ ലിങ്കുകൾ
|