കെ.കെ. കൊച്ച്കേരളത്തിലെ ഒരു പുരോഗമന ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമാണ് കെ.കെ. കൊച്ച്.[1][2]2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരത്തിനർഹനായി[3]. 2025 മാർച്ച് 13 ന് മരണമടഞ്ഞു[4] ജീവിതംകോട്ടയം ജില്ലയിലെ കല്ലറയിൽ 1949 ഫെബ്രുവരി 2 ന് ജനിച്ചു.പിതാവ് കുഞ്ഞൻ,മാതാവ് കുഞ്ഞുപെണ്ണ്. സംഘാടകനും എഴുത്തുകാരനുമാണ് കെ.കെ. കൊച്ച്. കെ.എസ്.ആർ.ടിസിയിൽ നിന്ന് സീനിയർ അസിസ്റ്റന്റായി 2001 ൽ വിരമിച്ചു. ആനുകാലികങ്ങളിലും ടിവി ചാനൽ ചർച്ചകളിലും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ഇടപെടുന്നു. 'ദലിതൻ'എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്[5][6][7]. ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കലാപവും സംസ്‌കാരവും, ദലിത് നേർക്കാഴ്ചകൾ, വായനയുടെ ദളിത്‌പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും തുടങ്ങിയവയാണ് പ്രധാനകൃതികൾ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണ നിർവഹണ സമതി അംഗമാണ്. ഭാര്യ ഉഷാദേവി. മക്കൾ കെ.കെ ജയസൂര്യയൻ , കെ.കെ സൂര്യ നയന. അവലംബം
|