അനുരാധ റോയ്
ഒരു ഇന്ത്യൻ ഇംഗ്ലീഷ് നോവലെഴുത്തുകാരിയും പത്രപ്രവർത്തകയും എഡിറ്ററുമാണ് അനുരാധ റോയ് (ജനനം:1967). ഇന്ത്യയിലെ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന അതിക്രമങ്ങളും ദുരന്തങ്ങളും വരച്ചുകാട്ടുന്നവയാണ് ഇവരുടെ കൃതികൾ. സമൂഹത്തിന്റെ കപടനാട്യങ്ങളും ബന്ധങ്ങളിൽ വെച്ചുപുലർത്തുന്ന സങ്കീർണതകളും വിശകലനം ചെയ്യുന്ന കൃതികൾ ഏറെ നിരൂപകശ്രദ്ധ നേടിയവയാണ്. ആൻ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോംഗിംഗ് (2008), ദ ഫോൾഡഡ് എർത്ത് (2011), സ്ലീപ്പിങ് ഓൺ ജ്യൂപിറ്റർ (2015) എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. സ്ലീപ്പിങ് ഓൺ ജ്യൂപിറ്ററിന് 2015-ലെ ദക്ഷിണേഷ്യൻ സാഹിത്യപുരസ്കാരമായ ഡി.എസ്.സി. പ്രൈസ് ലഭിക്കുകയും മാൻ ബുക്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ആദ്യകാലജീവിതംഅനുരാധ റോയിയുടെ സ്വദേശം കൊൽക്കത്തയാണ്. പഠിച്ചതും വളർന്നതും ഹൈദരാബാദിലാണ്. ഹൈദരാബാദിലേ നാസർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൽക്കട്ട സർവകലാശാലയ്ക്കു കീഴിൽ പ്രവർത്തിച്ചിരുന്ന പ്രസിഡൻസി കോളേജിലും കേംബ്രിഡ്ജ് സർവകലാശാലയിലുമായി ഇംഗ്ലീഷ് സാഹിത്യപഠനം പൂർത്തിയാക്കി. റുകുൻ അദാനിയെ വിവാഹം കഴിച്ചു. [1] ഭർത്താവുമായി ചേർന്ന് 2000-ൽ ആരംഭിച്ച പെർമനന്റ് ബ്ലാക്ക് എന്ന പബ്ലിഷിങ് ഹൗസിന്റെ എഡിറ്ററായും അനുരാധ പ്രവർത്തിച്ചിരുന്നു.[2] എഴുത്ത്അനുരാധയുടെ ആദ്യ നോവലായ ആൻ അറ്റ്‌ലസ് ഓഫ് ഇംപോസിബിൾ ലോംഗിംഗ് പുറത്തിറങ്ങിയത് 2008-ലാണ്. ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ പതിനഞ്ചു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. നഗരത്തിൽ നിന്നും നാട്ടിലേക്ക് ചേക്കേറിയ അമൂല്യബാബുവിന്റെ ദുരിതാനുഭവങ്ങൾ വിവരിക്കുന്ന ഈ കൃതി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. ഈ നോവലിനെ ആധുനിക ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറുപത് പുസ്തകങ്ങളിലൊന്നായി വേൾഡ് ലിറ്ററേച്ചർ ടുഡേ തെരഞ്ഞെടുത്തിരുന്നു.[3] അനുരാധയുടെ രണ്ടാമത്തെ നോവലായ ദ ഫോൾഡഡ് എർത്തും (2011) നിരൂപകപ്രശംസ നേടിയിരുന്നു. പർവ്വതാരോഹണത്തിൽ മരിച്ചയാളുടെ ഭാര്യ സമൂഹത്തെ നോക്കിക്കാണുന്ന രീതിയിലുള്ള കഥ അവതരിപ്പിച്ച നോവലിന് എക്കൊണോമിക്സ് ക്രോസ് വേഡ് പ്രൈസ് ലഭിച്ചിരുന്നു. ഈ കൃതിയും അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.[4] അനുരാധയുടെ മൂന്നാമത്തെ നോവലായ സ്ലീപ്പിങ് ഓൺ ജ്യൂപിറ്റർ പുറത്തിറങ്ങിയത് 2015-ലാണ്. കലാപത്തിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ട നോമിത എന്ന ഏഴുവയസ്സുകാരിക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഇന്ത്യൻ വനിതകളുടെ നിസ്സഹായാവസ്ഥയും ആൾ ദൈവങ്ങളുടെ കാപട്യവും വരച്ചുകാട്ടുന്ന ഈ നോവൽ ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2015-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പ്രൈസ് സ്വന്തമാക്കിയ ഈ കൃതി ആ വർഷത്തെ മാൻ ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. രചനകൾ
ബഹുമതികൾ
അവലംബം
|